വയനാട് മുട്ടിൽ മരം കൊള്ള: അന്വേഷണത്തിന് സ്റ്റേ ഇല്ല
വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നതർക്ക് ബന്ധമുള്ള കേസാണിതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇത് പരിഗണിച്ച കോടതി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.
പ്രതികളായ റോജോ അഗസ്റ്റിൻ ആന്റോ അഗസ്റ്റിൻ എന്നിവരടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊള്ള നടത്തിയത് സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ്. വില്ലേജ് ഓഫീസർമാരടക്കം കേസിൽ അന്വേഷണം നേരിടുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം വയനാട് മുട്ടിലിലെ ഈട്ടിമരം കോള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright