സർക്കാരിനെതിരെ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി.
കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ നിന്ന് തടിയൂരാൻ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി. കൊടകരകുഴൽപ്പണക്കേസ് ആരോപണത്തിൽ ഒന്നാന്നായി വിളിച്ച് ചോദ്യം ചെയ്യുകയും മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.സുന്ദരയെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ സുരേന്ദ്രനെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നീക്കങ്ങൾക്കെതിരേ ബദൽ നീക്കം ബി.ജെ.പി. നടത്തുന്നത്.
പിണറായി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണത്തിൽ കേന്ദ്ര വനംമന്ത്രാലയത്തെ ഇടപെടീക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ശ്രമം തുടങ്ങി.
ഡൽഹിയിലുള്ള കെ.സുരേന്ദ്രൻ, ഇതിന്റെ ഭാഗമായി കേന്ദ്ര വനംപരിസ്ഥിതി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലത്തെ വിഷയത്തിൽ ഇടപെടീക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സൂചന. വനം കൺകറന്റ് ലിസ്റ്റായതിനാൽ മുട്ടിൽ മരംമുറിയിൽ വനംവകുപ്പുകൂടി ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ള വിഷയമാണ്. അതിനാൽ വിഷയത്തിൽ കേന്ദ്രത്തെ ഇടപെടുവിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ആലോചന നടത്തുന്നത്.
Photo Courtesy : Google/ images are subject to copyright