വിവാദമായ സഭാഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി. അദ്ദേഹവും കൂട്ടാളികളും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വിവാദമായ സഭാഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി. അദ്ദേഹവും കൂട്ടാളികളും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മറ്റും വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയതടക്കമുള്ള ആറ് ഹർജ്ജികളും ഹൈക്കോടതി തള്ളി. എല്ലാ ഹർജ്ജികളും തള്ളിയതോടെ കര്‍ദ്ദിനാളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്ന കീഴ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദ്ദിനാള്‍ മുന്‍പ് നല്‍കിയ ഹർജ്ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ എട്ട് കേസുകളും റദ്ദാക്കണം എന്നും കര്‍ദ്ദിനാളിന്റെ ഹര്‍ജിയിലെ ആവശ്യങ്ങളാണ് ഹൈക്കോടതി തള്ളിയത്. സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലക്കാരനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 13 കോടി 77 ലക്ഷം രൂപയുടെ കള്ളപ്പണമിടപാട് നടത്തിയതായി ഇന്‍കം ടാക്സ് നോട്ടിസ് അയച്ചിരുന്നു. കഴിഞ്ഞ മാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാണ്ട് നോട്ടിസ് നല്‍കിയത്. കത്തോലിക്കാ സഭയില്‍ നടക്കുന്ന മറ്റൊരു കുംഭകോണത്തിന്റെ നാറ്റക്കഥകളാണ് ഇന്‍കം ടാക്സ് നോട്ടിസിന്റെ രൂപത്തില്‍ പുറത്ത് വന്നത്. സഭകളില്‍ നടക്കുന്ന ഭീകരമായ കള്ളപ്പണമിടപാടിന്റെ ഒരറ്റം മാത്രമാണ് പുറത്തു വന്നിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright