തോക്കുകൾ നിശബ്ദമാക്കാനും കാബൂളിനെയും ജനങ്ങളെയും സംരക്ഷിക്കാനുമുള്ള ഏക മാർഗം താൻ രാജ്യം വിടുക യെന്നതായിരുന്നുവെന്ന് അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷറഫ് ഗനി.
തോക്കുകൾ നിശബ്ദമാക്കാനും കാബൂളിനെയും ജനങ്ങളെയും സംരക്ഷിക്കാനുമുള്ള ഏക മാർഗം താൻ രാജ്യം വിടുക യെന്നതായിരുന്നുവെന്ന് അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷറഫ് ഗനി. താലിബാൻ രാജ്യം കീഴടക്കുന്നതിനിടെ വിദേശത്തേക്ക് കടന്നുകളഞ്ഞതിലും ഗനി ജനതയോട് മാപ്പ് പറഞ്ഞു.
ജനങ്ങളെ ഒറ്റയ്ക്കാക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രക്തരൂക്ഷിത തെരുവ് യുദ്ധം ഒഴിവാക്കാനാണ് കൊട്ടാര സുരക്ഷാ അധികൃതരുടെ നിർദേശപ്രകാരം രാജ്യം വിട്ടത്. കോടിക്കണക്കിന് പണം കൊണ്ടുപോയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കാബൂൾ വിടുകയെന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമായിരുന്നുവെന്നും ഗനി കൂട്ടിച്ചേർത്തു.
Photo Courtesy : Google/ images are subject to copyright