യുഎസ് ജേണലിസ്റ്റ് ഡാനി ഫെന്‍സ്റ്ററിന് പതിനൊന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച്‌ മ്യാന്‍മറിലെ സൈനിക കോടതി.

യുഎസ് ജേണലിസ്റ്റ്  ഡാനി  ഫെന്‍സ്റ്ററിന് പതിനൊന്ന് വര്‍ഷത്തെ തടവ് ശിക്ഷ  വിധിച്ച്‌ മ്യാന്‍മറിലെ സൈനിക കോടതി.

ഫ്രോണ്ടിയര്‍ ഓണ്‍ലൈന്‍ മാസികയുടെ മ്യാന്‍മറിന്റെ മാനേജിംഗ് എഡിറ്റർ ഡാനി ഫെന്‍സ്റ്ററിന് പതിനൊന്ന് വര്‍ഷത്തെ തടവിന് വിധിച്ച്‌ മ്യാന്‍മറിലെ സൈനിക കോടതി. വ്യാജവും പ്രകോപനപരവുമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ചാണ് നടപടി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ത്തന്നെ ഫെന്‍സ്റ്ററിനെ കസ്റ്റഡിയിലെടുത്തിരുന്നു. മെയ് 24 ന് തന്റെ കുടുംബത്തെ കാണാന്‍ അമേരിക്കയിലെ ഡിട്രോയിറ്റ് ഏരിയയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറാനിരിക്കെയാണ് ഫെന്‍സ്റ്ററിനെ യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏക വിദേശ പത്രപ്രവര്‍ത്തകനാണ്.

ഓരോ കുറ്റത്തിനും പരമാവധി ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.നിരവധി ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഫെസ്റ്ററിനെ തടവിന് വിധിച്ചതെന്ന് അഭിഭാഷകന്‍ താന്‍ സോ ഓങ് പറഞ്ഞു. നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും ഫെന്‍സ്റ്റര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും താന്‍ സോ ഓങ് പറഞ്ഞു. തീവ്രവാദ വിരുദ്ധ നിയമം ലംഘിച്ചുവെന്നും രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കോടതിയില്‍ ഫെന്‍സ്റ്ററിനെതിരെ മറ്റ് രണ്ട് അധിക കുറ്റങ്ങള്‍ കൂടി വിചാരണ നേരിടുന്നു.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.