വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ജിത്തു

വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ജിത്തു

വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ ഇളയ സഹോദരി കൊലപ്പെടുത്തിയ കേസില്‍  വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് പ്രതി ജിത്തു മൊഴി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. അതിനിടെ പൊലീസ് കണ്ടെടുത്തു. ജിത്തുവുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു . ഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ജിത്തുവിനെ കണ്ടെത്തിയത്. കൊന്നത് താന്‍ തന്നെയെന്ന് ജിത്തു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ജിത്തു പൊലീസിന് മൊഴി നല്‍കിയത്. ശേഷം മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. സഹോദരിയെ കൊലപ്പെടുത്തി മുങ്ങിയ ജിത്തുവിനെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവശേഷം വീട്ടില്‍ നിന്ന് കാണാതായ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ ഇവരെ കൊച്ചിയില്‍ പലയിടങ്ങളില്‍ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.