അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍
അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയിലാണ് സുശാന്തിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ സുഭാഷിനെ വഴിത്തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദിച്ചെന്നാണ് പരാതി. നിലമ്പൂര്‍ തെക്കുംപാടത്തെ വീട്ടിലെത്തിയാണ് വണ്ടൂര്‍ പൊലീസ് സുശാന്തിനെ കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയെ കൈ കൊണ്ടും വടി കൊണ്ടും മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പല തവണ സമന്‍സ് അയച്ചെങ്കിലും സുശാന്ത് ഹാജരായില്ല. തുടര്‍ന്നാണ് വണ്ടൂര്‍ പൊലീസ് ഇന്ന് വീട്ടില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona