വാളയാര്‍ ആര്‍.ടി. ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ റെയ്ഡ്. വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്ന് ഓടി.
വാളയാര്‍ ആര്‍.ടി. ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ റെയ്ഡ്. വിജിലന്‍സ് സംഘത്തെ കണ്ട് ഉദ്യോഗസ്ഥര്‍ ഭയന്ന് ഓടി. പരിശോധനയില്‍ 67000 രൂപ പിടിച്ചെടുത്തു. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ്. ഊട്ടിയില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വരുന്ന വാഹനങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പതിവായി സാധനങ്ങള്‍ വാങ്ങുന്നതായാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.
ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്യും. വിജിലന്‍സ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.
സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബിനോയി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, അനീഷ്, പ്രവീണ്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും. ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയ്ക്ക് കയറിയവരാണ് 6 മണിക്കൂര്‍ കൊണ്ട് 67,000 രൂപ കൈക്കൂലിയായി പിരിച്ചെടുത്തത്. ഇന്നലെ പകല്‍ 10 മുതല്‍ രാത്രി 12 വരെയുള്ള 14 മണിക്കൂറില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനം 69, 350 രൂപ മാത്രണെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona