കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറി – യുവതികളെയും യുവാവിനെയും അറസ്റ്റ് ചെയ്തു

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറി – യുവതികളെയും യുവാവിനെയും അറസ്റ്റ് ചെയ്തു

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ട് യുവതികളെയും ഒരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി സ്വദേശിനി തസ്‌നി (24), തൃശൂര്‍ സ്വദേശിനി അശ്വതി (24), എഴുകോണ്‍ സ്വദേശി ജിബിന്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരുപെണ്‍കുട്ടി നിരപരാധിയാണെന്ന് കണ്ട് കേസില്‍ നിന്നൊഴിവാക്കിയതായും ഒരു പെണ്‍കുട്ടി സ്റ്റേഷനിലെത്തുംമുമ്പ്‌ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 1.30 നാണ്‌ സംഭവം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ കല്ലമ്പലത്തുനിന്ന്‌ കയറിയ നാല് പെണ്‍കുട്ടികളും ഒരു യുവാവുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. യാത്രക്കാരോട് തട്ടിക്കയറിയ ഇവര്‍ ജീവനക്കാര്‍ക്ക് നേരെയും മോശമായി പെരുമാറി.തുടര്‍ന്ന് ജീവനക്കാര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയശേഷവും ഇവര്‍ യാത്രക്കാരോടും ബസ് ജീവനക്കാരോടും പോലീസിനോടും കയര്‍ത്തു. ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.