ചിറ്റയം, വീണ ജോര്‍ജ് തര്‍ക്കം – നിലവിലെ പരസ്യ പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലന്ന് കാനം രാജേന്ദ്രന്‍

ചിറ്റയം, വീണ ജോര്‍ജ് തര്‍ക്കം – നിലവിലെ പരസ്യ പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലന്ന് കാനം രാജേന്ദ്രന്‍

ചിറ്റയം വീണ ജോര്‍ജ് തര്‍ക്കം – നിലവിലെ പരസ്യ പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഡെപ്യൂട്ടി സ്പീക്കറും, ആരോഗ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അത് എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് പരിഹരിക്കും.

മന്ത്രി വീണാ ജോര്‍ജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കുമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോര്‍ജും നേര്‍തൃത്വത്തിന് പരാതി നല്‍കിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോര്‍ജിന്റെ പരാതി. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ വിമര്‍ശനവുമായി ജില്ലയിലെ മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.