മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധിച്ചു
കട്ടപ്പന വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധിച്ചു. മത്സരയോട്ടത്തില്‍ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ഇരുകക്ഷികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കട്ടപ്പന വെള്ളയാംകുടിയില്‍ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തില്‍ പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. അപകടത്തില്‍ പെട്ടത് ഉള്‍പ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തില്‍ പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസും സ്ഥിരീകരിച്ചു.ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്റെ ലൈസന്‍സ് താത്കാലികമായി എംവിഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേര്‍ക്കെതിരെ നടപടി എടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജ്ജിനെ പൊലീസ് ചോദ്യം ചെയ്തു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തത്. അനന്തപുരി ഹിന്ദു കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് കേസിലാണ് ചോദ്യം ചെയ്തത്. നവമാധ്യമങ്ങളില്‍ കണ്ട ചില പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചതാണെന്നും മതവിദ്വേഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. ശബ്ദപരിശോധനക്ക് അടുത്ത ആഴ്ച ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona