കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ശിക്ഷാ വിധിയിലെ പിഴ ഇരകള്‍ക്കു നല്‍കാനുള്ളതെന്നു സര്‍ക്കാര്‍ കോടതിയില്‍
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ശിക്ഷാ വിധിയിലെ പിഴ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പിഴത്തുക മദ്യദുരന്തത്തിലെ ഇരകള്‍ക്കു നല്‍കാനുള്ളതാണെന്നു സര്‍ക്കാര്‍ കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചനെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.നിയമപോരാട്ടാത്തിനൊടുവില്‍ മണിച്ചന്‍ ഉള്‍പ്പടെ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ 33 തടവുകാരെ വിട്ടയയ്ക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ.ഇതില്‍ ഇളവുതേടിയാണ് ഇയാളുടെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത്. 31 പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ആറ് പേരുടെ കാഴ്ച നഷ്ടമായി.മണിച്ചനും കൂട്ടു പ്രതികള്‍ക്കും ജീവപര്യന്തമാണ് വിധിച്ചത്. ഇയാളുടെ സഹോദരര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചിരുന്നു. കേസിലെ ഒന്നാംപ്രതി ഹൈറുന്നീസ ശിക്ഷയ്ക്കിടെ ജയിലില്‍വച്ച് മരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona