വിജിന് ലഹരിക്കടത്തിന് കൂടുതല്‍ കമ്പനികള്‍
പഴക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ ലഹരിക്കടത്ത് നടത്തി പിടിയിലായ കൊച്ചി സ്വദേശി വിജിനെ കുറിച്ചും, ഇയാളുടെ ഇടപാടുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരിക്കടത്തിന് കൂടുതല്‍ കമ്പനികളെ വിജിന്‍ ഉപയോഗിച്ചെന്നാണ് സൂചന. കാലടി കൂടാതെ കൊച്ചി നഗരത്തില്‍ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിന്‍ വര്‍ഗീസിന് സംഭരണശാല ഉള്ളതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. വിജിന്റെ പേരില്‍ കേരളത്തിലെത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആര്‍ഐ പരിശോധിക്കുകയാണ്. പ്രതി വിജിന് എമിറ്റോ ഇന്റര്‍നാഷണല്‍ കൂടാതെ ഇന്ത്യയില്‍ മറ്റൊരു സ്ഥാപനം കൂടി ഉണ്ട് എന്നതാണ് നിലവില്‍ ഡിആര്‍ഐ വ്യക്തമായിരിക്കുന്നത്. മോര്‍ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഇതേ പേരില്‍ തന്നെ വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചംപറമ്പിന്റെ കമ്പനി ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നു എന്ന് വിജിന്‍ വര്‍ഗീസിന്റെയും മന്‍സൂറിന്റെയും വാദം തള്ളുകയാണ് ഡിആര്‍ഐ. ഇവര്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona