ബാലരാമപുരത്ത് മൂന്ന് മണിക്കൂറുകൾക്കിടയിൽ അഞ്ചിടത്ത് മോഷണം
മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും കള്ളൻ കയറി. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ചെവ്വാഴ്ച രാത്രി 1.30 ഓടെ ജ്വല്ലറിയില്‍ കയറിയ കള്ളൻ മൂന്നുമണിക്കൂറിനിടെ നാലു കടകളില്‍ കൂടി കയറിയിറങ്ങി. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്. ബാലരാമപുരം ദേശീയപാതയ്ക്കരികിലെ കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പത്മനാഭാജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രം സ്വര്‍ണ്ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും നാല് ഗ്രാം സ്വര്‍ണ്ണാഭരണവും മോഷ്ടിച്ചു. രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടവ് ഒന്നും കൊണ്ടുപോയില്ല. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയുടെ പൂട്ടും തകര്‍ത്തിരുന്നു. മണിക്കൂറുകള്‍ക്കിടെ ദേശീയപാതക്കരികില്‍ നടത്തിയ മോഷണം വ്യാപാരികളെയും ആശങ്കയിലാഴ്ത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വോഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. വിജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി പ്രദേശത്തെ സി.സി.ടി.വി കാമറകളും മെബൈല്‍ ടവറും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഉടന്‍ വലയിലാകുമെന്ന് പൊലീസ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright