ബിഷപ്പ് ധർമ്മരാജ് റസാലത്തെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി
സി.എസ്.ഐ സഭ മോഡറേറ്റര്‍ ബിഷപ് ധര്‍മ്മരാജ് റസാലത്തെ അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി. ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ് പദവിയും നഷ്ടമാകുന്നത് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. വിരമിക്കാനുള്ള ഉയര്‍ന്ന പ്രായം 70 ആക്കിയ ഭരണഘടന ഭേദഗതിയും റദ്ദാക്കി. മോഡറേറ്റര്‍ തെരഞ്ഞെടുപ്പിന് ഭരണഘടന സാധുതയില്ലെന്ന വാദം അംഗീകരിച്ച കോടതി, നാലുമാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിന് മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി നിര്‍ദേശിച്ചു. മുൻ സഭ സെക്രട്ടറി ഡി. ലോറൻസ് നല്‍കിയ ഹര്‍രജിയില്‍ ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടേതാണ് ഉത്തരവ്. സി.എസ്.ഐ ഭരണഘടന പ്രകാരം ബിഷപ് 67 വയസ്സില്‍ വിരമിക്കണം. 2023 മേയ് 18ന് 67 തികയുന്ന ബിഷപ് റസാലം ജനുവരിയില്‍ പദവി ഒഴിയേണ്ടതായിരുന്നു. ഇതൊഴിവാക്കാനാണ് സി.എസ്.ഐ ഭരണഘടന ഭേദഗതി ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭേദഗതിയിലൂടെ വിരമിക്കല്‍ പ്രായം 70 ആക്കി. ഈ നീക്കത്തെ എതിര്‍ത്ത രണ്ട് ഭദ്രാസന പ്രതിനിധികളെ സിനഡില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. 15 ഭദ്രാസനങ്ങളാണ് ധര്‍മ്മരാജ് റസാലത്തെ പിന്തുണച്ചത്. ബിഷപ് റസാലത്തിന് പദവി നഷ്ടമാകുമെങ്കിലും ജനുവരിയില്‍ ഹൂബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റ മറ്റ് സിനഡ് അംഗങ്ങളെ വിധി ബാധിക്കില്ല.
Photo Courtesy : Google/ images are subject to copyright