ഐഎസ്‌ആര്‍ഒ പുതുവത്സരദിനത്തില്‍ എക്സ്പോസാറ്റ് വിക്ഷേപിച്ചു
പുതുവത്സരദിനത്തില്‍ മറ്റൊരു ചരിത്ര കുതിപ്പിൽ ഐഎസ്‌ആര്‍ഒ. പിഎസ്‌എല്‍വിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്‌എല്‍വി- സി 58 കുതിച്ചുയർന്നു. രാവിലെ 9.10 നായിരുന്നു വിക്ഷേപണം.തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിച്ച ‘വി-സാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ബഹിരാകാശ എക്സ്റേ സ്രോതസ്സുകള്‍ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്‌ആര്‍ഒയും ബംഗളൂരുവിലെ രാമൻ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്തതിരിക്കുന്നത്. ബഹിരാകാശത്തെ നാല്‍പതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവര്‍ഷമാണ് കാലാവധി. അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തലാണ് കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ ഉപഗ്രഹമായ വി-സാറ്റിന്റെ ലക്ഷ്യം.
Photo Courtesy : Google/ images are subject to copyright