ട്രോളിംഗ് നിരോധനം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കും

ട്രോളിംഗ് നിരോധനം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കും

kerala-fishing-boats-2-barbara-kyneന്യൂഡല്‍ഹി: ട്രോളിംഗ് നിരോധനത്തിന്റെ പരിധിയില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങുമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ട്രോളിംഗ് നിരോധനം 47 ദിവസമായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഡോ.സെയ്താ റാവു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രോളിങ് നിരോധനകാലം 47 ദിവസത്തില്‍നിന്ന് 61 ദിവസമാക്കി കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നു.
ബോട്ടുകള്‍ക്കു പുറമെ യന്ത്രങ്ങള്‍ ഘടിപ്പിച്ച വള്ളങ്ങളും യന്ത്രവത്കൃത ട്രോളിങ് ബോട്ടുകളും സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ കടക്കാന്‍ പാടില്ലെന്നാണ് ട്രോളിങ് നിരോധന നിയമത്തിന്റെ നിബന്ധന. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം.

മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് സബ്‌സിഡിയോടെ നല്‍കുന്ന മണ്ണെണ്ണ വിതരണം തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മത്സ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ദ്ധിപ്പിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.ബാബു, ഷിബു ബേബി ജോണ്‍, കെ.പി മോഹനന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.