ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ചരിത്ര വിധി..
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതിയുടെ ചരിത്ര വിധി. നീണ്ട ഇരുപത്തിയേഴുവർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഇന്നത്തെ ഈ വിധി . ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത് . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്.
സ്ത്രീകളൊട് ഇരട്ടത്താപ്പുകാട്ടുന്നതു തരംതാഴ്ത്തൽ എന്നും ചരിത്രപരമായി സ്ത്രീകളൊട് വിവേചനം കാട്ടുന്നുവെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ആചാരങ്ങൾ ഹിന്ദു സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്നു വിധി ന്യായത്തിൽ വ്യക്തമാക്കി . അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവവുമായി ബന്ധപ്പെട്ടതാണ് ശബരിമലയിലെ ആചാരങ്ങള്‍ എന്ന വാദത്തിലൂന്നിയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും, തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും, നായര്‍ സര്‍വീസ് സൊസൈറ്റിയും എന്തുകൊണ്ട് സ്ത്രീപ്രവേശനം പാടില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഈ വിധിയോടെ പത്തിനും അന്‍പതിനുമിടയ്ക്ക് പ്രായമുളള സ്ത്രീകൾക്ക് ഉണ്ടായിരുന്ന വിലക്ക് നീങ്ങി .
അഞ്ചംഗ ബഞ്ചിൽ ശബരിമല പ്രവേശനത്തെ നാലുപേരും അനുകൂലിച്ചപ്പോൾ ഏക വനിതാ ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർപ്പ് പ്രകടിപ്പിച്ചു . രാജ്യത്തെ എല്ലാ ക്ഷേതങ്ങൾക്കും ഈ വിധി ബാധകം .
ഇന്ത്യൻ പൗരൻ എന്നുള്ള നിലയ്ക്ക് വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാൽ വിശ്വാസിയെന്നുള്ള നിലയ്ക്ക് നിരാശാജനകമെന്നും തന്തി അറിയിച്ചു . പന്തന്തളം കൊട്ടാരവും വിധി നിരാശാജനകമെന്ന് അറിയിച്ചിട്ടുണ്ട്
Photo Courtesy : Google/ images are subject to copyright