ചരിത്രയാത്രയ്‌ക്കൊരുങ്ങി ചന്ദ്രയാൻ 2: കുതിച്ചുയരാൻ ഇനി മണിക്കൂറുകൾ.
ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക് കുതിച്ചുയരാൻ ഇനി അതികം ദൂരമില്ല. ഇത് ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ചന്ദ്രയാന്‍ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റുകള്‍ കുതിച്ചുയരും.
വിക്ഷേപണത്തിന്റെ അവസാനഘട്ടത്തിലാണിപ്പോൾ. ബാഹുബലിയെന്ന വിളിപേറുള്ള ജി.എസ്.എല്‍ വി, മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിക്ഷേപണം. കരുത്തിലും പ്രകടനത്തിലും മുന്‍പിലാണ് ബാഹുബലി. ചന്ദ്രന്റെ ഇരുണ്ടഭാഗമായ ദക്ഷിണ ധ്രുവം കണക്കാക്കി, റോക്കറ്റ് മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ഈ ദൗത്യം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടമാവും കൈവരിക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ. ചന്ദ്രയാൻ 2 ന് നിരവധി പ്രത്യേകതകളാണുള്ളത്. ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ കറങ്ങുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍,ചന്ദ്രനില്‍ സഞ്ചരിച്ചു പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവയടങ്ങിയതാണ് പേടകം.
ചന്ദ്രയാന്‍ രണ്ട് ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമേറിയ ദൗത്യമാണ്. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിൽ ജലസാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും.
Photo Courtesy : Google/ images are subject to copyright