അടുത്ത രണ്ടു വർഷത്തിനുള്ളിൽ യുദ്ധരീതികളുടെ ഗതിമാറ്റിമറിച്ചുകൊണ്ട് ഇന്ത്യയുടെ പുതിയ ആയുധം തയ്യാറായിക്കൊണ്ടിരിക്കുന്നു
അടുത്ത രണ്ടു വർഷത്തിനുള്ളിൽ യുദ്ധരീതികളുടെ ഗതിമാറ്റിമറിച്ചുകൊണ്ട് ഇന്ത്യയുടെ പുതിയ ആയുധം തയ്യാറായിക്കൊണ്ടിരിക്കുന്നു. കടുന്നലുകളെപ്പോലെ ശത്രുവിൻറെ കൂട്ടിൽ ചെന്നാക്രമിക്കുന്ന ഡ്രോണുകളാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
ആല്‍ഫാ എസ് ( എയര്‍ ലോഞ്ചഡ് ഫ്ളെെക്‌സിബിള്‍ അസ്സെറ്റ്) എന്നാണ് ചെറുഡ്രോണിന് നൽകിയിരിക്കുന്ന പേര്. ചെറുഡ്രോണുകൾ നിരവധി ചേരുന്ന കൂട്ടത്തിനെ സ്വാം എന്നാണ് ആകെ വിശേഷിപ്പിക്കുന്നത്. ഇപ്പോളുള്ള ഡ്രോണുകളേക്കാള്‍ ചെറുതാണ് ഈ ഡ്രോണുകൾ അതിനാൽ ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെട്ടെന്ന് കണ്ടെത്താനാകില്ല. കണ്ടെത്തിയാല്‍ത്തന്നെ ഒറ്റയടിക്ക് ഇവയെമുഴുവനും തകര്‍ക്കാനും സാധിക്കില്ല.
മടക്കിവെക്കാവുന്ന രണ്ട് ചിറകുകളാണ് ആല്‍ഫാ എസ് ഡ്രോണുകള്‍ക്ക് ഉണ്ടാവുക. ഒരുമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെയാകും ആല്‍ഫാ എസ്കളുടെ നീളം. യുദ്ധവിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിഘടിപ്പിച്ചിട്ടുള്ള കാനിസ്റ്ററിനുള്ളിലാണ് ഈ ഡ്രോണുകളെ സൂക്ഷിക്കുക. ചാവേര്‍ ആക്രമണം പോലെ ലക്ഷ്യത്തിലെത്തി സ്വയം പൊട്ടിത്തെറിക്കുകയാണ് ഓരോ ഡ്രോണുകളും ചെയ്യുക. ഇങ്ങനെ ഇതിന് നിരവധി പ്രത്യേകതകളാണുള്ളത്.
ഇന്ത്യ വികസിപ്പിക്കുന്ന കോമ്പാറ്റ് എയര്‍ടീമിങ് സിസ്റ്റം അഥവാ കാറ്റ്‌സ്( CATS) ന്റെ ഭാഗമായാണ് സ്വാം സംവിധാനം വികസിപ്പിക്കുന്നത്. കാറ്റ്‌സ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ പിന്തുണയാണ് ഉള്ളത്.
Photo Courtesy : Google/ images are subject to copyright