ചാന്ദ്രയാൻ 2 ൻറെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന പരിശ്രമവും അവസാനിച്ചു.
ചാന്ദ്രയാൻ 2 ൻറെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന പരിശ്രമവും അവസാനിച്ചു. ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ചന്ദ്രയാൻ 2 ഇന്ത്യയുടെ പൂർത്തിയാക്കാത്ത ബഹിരാകാശ ദൗത്യമാകുന്നു.
സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള 14 ദിവസത്തെ ആയുസ് മാത്രമാണ് വിക്രം ലാന്‍ഡറിന് ഉള്ളത്. സെപ്റ്റംബര്‍ 21 ആയ ഇന്ന് 14 ദിവസങ്ങൾ പൂർത്തിയാകുന്നതോടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കും.
ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ ശിവന്‍ പ്രതികരിച്ചു. സെപ്റ്റംബര്‍ ഏഴിന് നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഐഎസ്ആര്‍ഒ.
ചന്ദ്രനിലെ ഒരു പകല്‍ എന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. സപ്തംബര്‍ 21ആയ ഇന്ന് ചന്ദ്രനില്‍ ഇരുട്ട് നിറയും. നിലവില്‍ ഒരു ചന്ദ്രദിനം പ്രവര്‍ത്തിക്കാനുള്ള ശേഷി മാത്രമേ വിക്രമിനുള്ളൂ. അതുമാത്രമല്ല 14 ദിവസത്തോളം വിക്രം ലാന്‍ഡറിന് ചന്ദ്രനിലെ ഇരുട്ടില്‍ നിലനില്‍ക്കാന്‍ കഴിയില്ല. സൂര്യ പ്രകാശമില്ലേങ്കില്‍ വിക്രമിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കില്ല.
അതിനാൽ ആശയ വിനിമയം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചെന്ന സൂചയാണ് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ ശിവനും നല്‍കുന്നത്. ചന്ദ്രയാൻ2 ൻറെ ദൗത്യം ചന്ദ്രോപരിതലത്തെക്കുറിച്ചും ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുമുള്ള കൂടുതല്‍ പര്യവേക്ഷണങ്ങളായിരുന്നു.
സെപ്റ്റംബര്‍ ഏഴ് മുതല്‍ പിന്നീട് പിന്നിട്ട ഓരോ മണിക്കൂറും നിര്‍ണായക ഘട്ടമായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ജലസാന്നിധ്യത്തിനുള്ള സാധ്യത കൂടുതലായതിനാൽ ഇത് മുന്‍നിര്‍ത്തിയാണ് ചാന്ദ്രപര്യവേക്ഷണം ദക്ഷിണധ്രുവ മേഖലയിലാക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്. എന്നാൽ ഈ ഭാഗത്ത് ലഭിച്ചുകൊണ്ടിരുന്ന സൂര്യപ്രകാശത്തിൻെറ അളവ് കുറവായിരുന്നു. ഇതോടെ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീ ചാര്‍ജ് ചെയ്യാനുള്ള സാധ്യത നഷ്ടമായി.
Photo Courtesy : Google/ images are subject to copyright