ബി.സി.സി.ഐ പ്രസിഡന്റായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു.
ബി.സി.സി.ഐ പ്രസിഡന്റായി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ വച്ച് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി ചുമതലയേറ്റത്. ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയും അനുരാഗ് താക്കൂറിൻ്റെ സഹോദരന്‍ അരുണ്‍ ധൂമല്‍ ട്രഷററുമായാണ് പദവിയേറ്റെടുത്തത്. മലയാളിയായ ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു.
ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി പുറത്തുവിട്ടത് ട്വിറ്ററിലൂടെയായിരുന്നു.
മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്.
Photo Courtesy : Google/ images are subject to copyright