ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. 2018ൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.എന്നാൽ ശബരിമല ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി നിര്‍ണായക പരാമര്‍ശം നടത്തിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയം വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിന്ദുവിൻ്റെ ഹര്‍ജി. ഇതിനിടയ്ക്കാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ണ്ണായകമായ പരാമര്‍ശം നടത്തിയത്. അതെസമയം അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി. കൂടാതെ രഹന ഫാത്തിമയും ഇതേ ആവശ്യവുമായി ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയും അടുത്ത ആഴ്ച്ചയിലേക്ക് മാറ്റി.

നവംബര്‍ 26 ന് ബിന്ദു അമ്മിണി തൃപ്തി ദേശായിക്കൊപ്പം ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഭക്തർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബിന്ദു അമ്മിണിയ്ക്കും കൂട്ടര്‍ക്കും തിരിച്ചു പോകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.