എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്.

എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച്  റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മോറട്ടോറിയമാണ് പ്രഖ്യാപിച്ചത്. കോവിഡ് മൂലം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

പലിശ നിരക്കുകള്‍ എല്ലാംത്തന്നെ കുറച്ചു, റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു, പുതിയ റീപ്പോ നിരക്ക് 4.4 ശതമാനമായി. കൂടാതെ ഭവന– വാഹന വായ്പ പലിശ നിരക്കും കുറച്ചു. ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

ഈകാലയളവില്‍ വായ്പ തിരിച്ചടവ് മുടങ്ങിയാലും ക്രഡിറ്റ് ഹിസ്റ്ററിയെ ബാധിക്കരുതെന്നും ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നുമാസം വായ്പകൾ തിരിച്ചടച്ചില്ലെങ്കിലും ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.

വാണിജ്യ ബാങ്കുകളായ റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാനങ്ങളായ ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

മോറൊട്ടോറിയം പ്രഖ്യാപിച്ച ഈ സാഹചര്യത്തില്‍ വായ്പ കാലാവധി നീട്ടുകയോ ഉപഭോക്താവിൻ്റെ താല്‍പര്യപ്രകാരം തിരിച്ചടവ് മറ്റുതരത്തില്‍ ക്രമീകരിക്കുകയോ ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.