വരുന്ന ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
വരുന്ന ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കൊറോണയുടെ വ്യാപനം അറിയണമെങ്കിൽ മൂന്നാഴ്ച്ച വേണ്ടി വരുമെന്നും, സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ വരുന്ന ഒരാഴ്ച്ചയാണ് നിർണായകമെന്നും മന്ത്രി പറഞ്ഞു.
നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 80 ശതമാനവും വിദേശത്തുനിന്നുള്ളവരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവരിൽ പലരും ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും. ഇനിയും പാലിച്ചില്ലെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഗുരുതര രോഗങ്ങള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് വരെ ചികിത്സക്ക് പോകാമെന്നും, അതിനായി ചികിത്സ രേഖകള്‍ കാണിച്ച് പൊലീസിൻ്റെ അനുമതി വാങ്ങിയാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright