ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് പിടിക്കും: സാലറി ചലഞ്ചിന് മന്ത്രിസഭാ യോഗത്തില്‍ പുതിയ നിര്‍ദേശം.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് പിടിച്ചു വയ്ക്കാൻ മന്ത്രിസഭാ യോഗത്തില്‍ നിർദ്ദേശം. ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം ധനമന്ത്രി തോമസ് ഐസക്കാണ് അവതരിപ്പിച്ചത്.
സാമ്പത്തിക സ്ഥിതി മെച്ചമാകുമ്പോള്‍ പിടിച്ച ശമ്പളം തിരികെ നല്‍കും. 12 ശതമാനം ക്ഷാമബത്ത മരവിപ്പിക്കുന്നതും പരിഗണിക്കും. സാലറി ചലഞ്ചിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് മാസം തോറും ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസമാണ് പിടിക്കാൻ തീരുമാനിച്ചത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല.
ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് സര്‍ക്കാരിന് ഇതിലൂടെ ലഭിക്കുക. ഇത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍, പിടിക്കുന്ന ശമ്പളം പിന്നീട് ജീവനക്കാര്‍ക്ക്ത്തന്നെ മടക്കി നല്‍കുമെന്നതാണ് മറ്റൊരു നിര്‍ദേശം. 20,000 രൂപയില്‍ താഴെ വരുമാനമുള്ള പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ഇക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാം.
Photo Courtesy : Google/ images are subject to copyright