കേരളത്തിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.
കേരളത്തിൽ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്, ചിലരുടെ ഉറവിടം കണ്ടെത്താനായില്ലെങ്കിലും സൂചനകളുണ്ട്. മൂന്നാം ഘട്ടവ്യാപനം നടന്നിട്ടില്ലെന്നും, സാമൂഹിക വ്യാപനം സംബന്ധിച്ച ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
റാന്‍ഡം ടെസ്റ്റുകളടക്കമുള്ള പരിശോധനകളിൽ നിന്നും സമൂഹിക വ്യാപനം നടന്നതിൻ്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാൽ ഇനി സാമൂഹിക വ്യാപനം നടക്കില്ലെന്നും പറയാൻ ആകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സിങ്കപുരിൽ ലോക്ക്ഡൗണ്‍ നീക്കിയ ശേഷം വന്‍തോതില്‍ രോഗബാധ തിരിച്ചുവരികയും സമൂഹവ്യാപനത്തിലേയ്ക്ക് നയിക്കുകയും ചെയ്തു, അതിനാൽ നമ്മൾ ഈ സമയത്ത് ഒറ്റക്കെട്ടായിനിന്നും ജാഗ്രതയോടെ ഇരിക്കുക.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികളെ തിരികെയെത്തിക്കും, ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമായതുകൊണ്ട് മുൻഗണനാ ക്രമത്തിലായിരിക്കും കൊണ്ടുവരുക. എന്നാൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരെ കൊണ്ടുവരില്ല. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, ചികിത്സാര്‍ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്ഗണന നൽകുക.
എല്ലാജില്ലകളിലും ഗൾഫിൽ നിന്നും എത്തുന്നവർക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധനയുടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. പി സിആര്‍ പരിശോധനയ്ക്കാണ് കേരളം മുന്‍ഗണന നല്‍കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ തകരാറുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് അത് ചെയ്യാതിരുന്നതെന്നും മന്ത്രി അറിയിച്ചു.
കാലതാമസം ഉണ്ടാകുമെങ്കിലും പിസിആര്‍ കിറ്റുകളാണ് ഫലപ്രദം. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ വേണ്ടവിധത്തില്‍ ശ്രദ്ധകൊടുത്ത് ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. എല്ലാ ആരോഗ്യപ്രവർത്തകരോടും സുരക്ഷാ മുന്‍കരുതലുകളെടുത്ത് വേണം രോഗികളുമായി ഇടപെടാനെന്ന നിർദ്ദേശവും നല്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright