ലോക്‌ഡൗൺ നിർണായക തീരുമാനം ഇന്ന് : പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് ചർച്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാനാണ് അദ്ദേഹം ഇന്ന് പ്രതിപക്ഷ പാർട്ടികളുമായി വീഡിയോ കോൺഫെറെൻസിങ് നടത്തുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി ഞായറാഴ്ച്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഏപ്രിൽ 14ന് ലോക്‌ഡൗൺ കാലാവധി അവസാനിക്കും. ഗുരുതര പ്രശ്നമുള്ള സ്ഥലങ്ങളൊഴികെ 15 മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒഴിവാക്കാനായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. എന്നാൽ ലോക് ഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിൻ്റെയും ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ആവശ്യം. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോൾ ലോക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാകും അന്തിമ തീരുമാനം എടുക്കുക. കാര്‍ഷക, ഉല്‍പാദന മേഖലകളില്‍ ഇളവ് വേണമെന്നതാണ് പൊതുവായ ആവശ്യം.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളുമായി മോദി ചർച്ചചെയ്യും. അതേസമയം രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,781കടന്നു. ഇതിൽ 1018പ്പേർ മഹാരാഷ്ട്രയിലുള്ളവരാണ്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 124 പേരാണ് ഇതുവരെ മരിച്ചത്. ലോക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതും ഇന്ന് ചർച്ചയാകും. ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളുമായി മോദി രാവിലെ 11ന് വീഡിയോ കോൺഫ്രൻസ് വഴിയാണ് ആശയവിനിമയം നടത്തുക.
Photo Courtesy : Google/ images are subject to copyright