മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി പാസ് നൽകുന്നത് താത്കാലികമായി നിർത്തി. .
മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി മലയാളികൾക്ക് പാസ് നൽകുന്നത് താത്കാലികമായി നിർത്തി. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിട്ടതിന് ശേഷമായിരിക്കും പുതിയ പാസുകൾ അനുവദിക്കുക. നിലവിൽ പാസ്സ് ലഭിച്ചവരിൽ റെഡ് സോണിൽ നിന്നും എത്തുന്നവരെ ക്വാറന്റൈനിലാക്കുകയും ചെയ്യും. ക്വാറന്റൈനിലാക്കുന്നതും പരിശോധനയ്ക്കുമായും സമയമെടുക്കും, അതിനാൽ തന്നെ ഇത്തരം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പുതിയ പാസുകൾ അനുവദിക്കുക.
ഇതിൻ്റെ ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയാണ് പാസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്. വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിൻ്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ്. വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോൺ മേഖലകളിൽ നിന്ന് കേരളത്തിലെത്തുന്നവർ അവരവരുടെ ജില്ലകളിൽ 14 ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദ്ദേശം.
60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗർഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസംതന്നെയാണ് ക്വാറന്റൈനിൽ കഴിയേണ്ടത്, എന്നാൽ അവർക്ക് ഹോം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. കേരളഗവൺമെൻ്റിൻ്റെ പാസ്സിലാതെ അതിർത്തിയിലേക്ക് എത്തുന്നവർ ഏത് മേഖലയിൽ നിന്നും വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയേണ്ടി വരും. എന്നാൽ റെഡ് സോണിൽ നിന്നും എത്തുന്നവർ ക്വാറന്റൈനിൽ കഴിയണമെങ്കിൽ പണം നൽകേണ്ടി വരുമെന്നും, പക്ഷെ ക്വാറന്റൈനിൽ കഴിയാൻ സ്ഥലമുണ്ടെങ്കിലേ അനുവദിക്കുകയുള്ളൂ.
റെഡ്സോണിൽനിന്നും വരുന്നവരുടെ ജില്ല ഏതാണോ അവിടെയാണു ക്വാറന്റീനിൽ കഴിയേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കോവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. കേരളത്തിലെത്തി ക്വാറന്റീനിൽ പോകാത്തവർ നിയമ നടപടി നേരിടേണ്ടിവരും.
Photo Courtesy : Google/ images are subject to copyright