മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17അതിഥി തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു.
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 17അതിഥി തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു. കുട്ടികളടക്കമുള്ളവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഭുവാസല്‍ ഗ്രാമവാസികളാണ് മരിച്ചത്. ജല്‍ന– ഔറംഗബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്.
ഇന്ന് പുലര്‍ച്ചെ 5.15നായിരുന്നു അപകടം. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി സ്വദേശത്തേക്ക് നടന്നു പോവുകയായിരുന്നു അവർ. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് കുടുംബത്തോടൊപ്പം മടങ്ങിയത്.
യാത്രക്കിടയില്‍ ഔറാംഗാബാദിലെ കര്‍മാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു, ആ സമയത്തായിരുന്നു ചരക്ക് ട്രെയിനിടിച്ച് അപകടമുണ്ടായത്. ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവർ.
നാട്ടിലേക്ക് മടങ്ങുന്നതിനായി ജല്‍നയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസലിലേക്ക് ഇവർ കാൽനടയാത്രയായി റെയിൽ ട്രാക്കിലൂടെ പോവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ട്രാക്കില്‍ നിന്ന് മാറി കുറച്ചകലെയാണ് കിടന്നുറങ്ങിയിരുന്നത്. ഇവര്‍ക്ക് പരിക്കില്ല.
ലോക് ഡൗണിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി കുടിയേറ്റ തൊളിലാളികളാണ് കാല്‍നടയായി ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നത്.
Photo Courtesy : Google/ images are subject to copyright