രാജ്യത്ത് 24മണിക്കൂറിനിടയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി: രാജ്യത്ത് രോഗവ്യാപനം കൂടുന്നു.
രാജ്യത്ത് 24മണിക്കൂറിനിടയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി. ഇതോടെ ആകെ മരണം 3029 ആയി. കൂടാതെ 24 മണിക്കൂറിനിടെ 5242 പേര്‍ക്ക് രാജ്യത്ത് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3029 ആയി. കൂടുതല്‍ ഇളവുകളോടെ ലോക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന പുതിയ കണക്കുകള്‍ വരുന്നത്.
അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച ആശങ്കക്കിടയാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്, അവിടെ രോഗബാധിതരുടെ എണ്ണം 33053 ഉം മരണം 1198 ഉം ആയി.
രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്‌നാടുമാണ്. ഡല്‍ഹിയാണ് രോഗബാധിതരുടെ എണ്ണത്തില്‍ നാലാമതുള്ളത്. ഗുജറാത്തില്‍ കേസുകള്‍ പതിനൊന്നായിരം കടന്നു. അതിവേഗത്തിലാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും രോഗം പടരുന്നത്. ഗുജറാത്തില്‍ കേസുകള്‍ പതിനൊന്നായിരം കടന്നു.
മഹാരാഷ്ട്രയിലാണെങ്കിൽ ഒരുദിവസം രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ് ആണ് സ്ഥിരീകരിച്ചത്. അതിൽ അയിരത്തി അഞ്ഞൂറിലധികം കേസുകളും മുംബൈയില്‍തന്നെയാണ്. ധാരാവിയില്‍ 1242 കേസുകളും 56 മരണവും ആയി. നിലവിലെ സ്ഥിതിതുടര്‍ന്നാല്‍ ഒന്നര ആഴ്ച കൊണ്ട് രോഗികളുടെ എണ്ണം അരലക്ഷം കടക്കുമെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയിലെയും, ഗുജറാത്തിലെയും രോഗമുക്തി നേടിയവരുടെ കണക്കെടുത്താൽ ഗുജറാത്തില്‍ 4499ഉം മഹാരാഷ്ട്രയില്‍ 7688 പേരും ഇതുവരെ രോഗമുക്തി നേടി.
Photo Courtesy : Google/ images are subject to copyright