ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് തുടങ്ങിയ ചൈന ബഹിഷ്കരണം കൂടുതല്‍ ശക്തമാകുന്നു. ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പ് കമ്ബനി ലിമിറ്റഡുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഡിഎഫ്‌സിസിഐഎല്‍) തീരുമാനിച്ചതായാണ് റെയില്‍വേ ഇന്ന് അറിയിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളും കേന്ദ്രസര്‍ക്കാര്‍ പുഃന പരിശോധിക്കുകയാണ്. ഇതിൻ്റെ ആദ്യഭാഗമായി ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയത്.
2016ലാണ് ചൈനീസ് കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഭാരതത്തില്‍ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നതിനിടെയാണ് ഈ നടപടി.
അതേസമയം ബിഎസ്‌എന്‍എല്‍ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനായി ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന നിലപാടുമായി ടെലികോം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും സര്‍ക്കാരിൻ്റെ പരിഗണനയിലുണ്ട്.
Photo Courtesy : Google/ images are subject to copyright