ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകള്‍ക്ക് പരിധിയില്ലാതെ ഓടാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു.

ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകള്‍ക്ക് പരിധിയില്ലാതെ ഓടാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു.

ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി എന്ന പേരില്‍ സ്വകാര്യ ബസുകള്‍ക്ക് പരിധിയില്ലാതെ ഓടാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ 31 ദേശസാത്കൃത റൂട്ടുകളിലെ 241 സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടി വരും.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെ ഉത്തരവ് അനുസരിച്ച്‌ 241 സ്വകാര്യബസുകള്‍ക്ക് എത്ര ദൂരം വേണമെങ്കിലും ഓടാന്‍ അനുമതി നല്‍കിയിരുന്നു. 800 കിലോമീറ്ററിലധികം ദൂരത്തില്‍ സ്വകാര്യബസുകള്‍ ഇങ്ങനെ കെ.എസ്.ആര്‍.ടി.സി-ക്കൊപ്പം ഓടിയിരുന്നു.

ദേശസാത്കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് തീരുന്ന മുറക്കാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര പെര്‍മിറ്റ് ഏറ്റെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ ഏറ്റെടുത്തവക്ക് പ്രതിദിനം 25,000 രൂപയ്ക്കടുത്ത് വരുമാനമുണ്ടായിരുന്നു. എന്നാല്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറിയായി സ്വകാര്യബസുകള്‍ക്ക് കൂടി ഓടാന്‍ അനുമതി നല്‍കിയതോടെ ഇത്തരത്തില്‍ ലഭിച്ച 228 പെര്‍മിറ്റുകളും കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി.

ദീര്‍ഘദൂര സര്‍വിസുകളില്‍ നിന്നും മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലാഭം കിട്ടുന്നത്. മോട്ടോര്‍വാഹന ചട്ടം റൂള്‍ 2 (ഒ.ബി) പ്രകാരം ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി സഞ്ചാരദൂരം 140 കിലോമീറ്ററാണ്. കൂടാതെ സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സര്‍വിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.