കോവിഡ് വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായി: ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യയില്‍.
ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കികൊണ്ട് റഷ്യയില്‍നിന്നുള്ള വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പുറത്തിറക്കി എന്നുള്ളതാണ്. മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് മനുഷ്യരിൽ രണ്ട് മാസത്തോളം പരീക്ഷിച്ചശേഷം കോവിഡ് വാക്‌സിന് അനുമതി നേടിയത്.
വാക്‌സിന് അനുമതി നൽകിയ കാര്യം പ്രസിഡൻറ് വ്ലാഡിമിർ പുടിനാണ് അറിയിച്ചത്. കൂടാതെ പുടിൻ്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ടുകൾ. ഓഗസ്റ്റ് 12ന് വാക്‌സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാൽ വാക്‌സീൻ്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലവിൽ നിലനില്‍ക്കുന്നുണ്ട്.
കോവിഡ് 19 വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി റഷ്യ മാറുമെന്ന് നേരത്തെ അവർ അവകാശപ്പെട്ടിരുന്നു. അതേസമയം, ഒക്ടോബറില്‍ രാജ്യത്ത് കൂട്ട വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ.
നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളിലൊന്ന് ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്‌സീന്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇനി വാക്‌സിനേഷന്‍ നടപടിയിലേക്കു കടക്കും.
ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യ ഘട്ടത്തിൽ വാക്സീൻ നൽകുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സീനിലാണ് റഷ്യയുടെ പരീക്ഷണം.
നൂറോളം വാക്‌സിനുകളാണ് നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാന്‍ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതില്‍ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്.
Photo Courtesy : Google/ images are subject to copyright