അത്രപെട്ടെന്ന് ഒന്നും ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്ആർഒ.
ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നതായി ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍ അറിയിച്ചു. എന്നാൽ, ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇസ്രോയുടെ സംവിധാനങ്ങള്‍ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് പൊരുതി നിന്നെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിക്കുന്നതായി യുഎസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്. ചൈന തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൈബര്‍ ആക്രമണ ഭീഷണികള്‍ ഉണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പൊതു സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അതിനാല്‍ അതീവ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കമ്ബ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞു കയറാനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. 2012 മുതല്‍ 2018 വരെ ചൈനീസ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്‌റോ സ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Photo Courtesy : Google/ images are subject to copyright