മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിപ്പാടിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു
മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം കുമരനല്ലൂരില്‍ മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സ്വന്തം വസതിയായ ദേവായനത്തില്‍ വച്ചാണ് ജ്ഞാനപീഠം പുരസ്‌കാരം സമര്‍പ്പിച്ചത്.
ഡല്‍ഹിയില്‍ നടക്കേണ്ട പുരസ്‌കാരദാന ചടങ്ങ് കൊറോണയുടെ പശ്ചാത്തലത്തിലാണ് ദേവായനത്തില്‍ത്തന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. അദ്ദേഹത്തിൻ്റെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്.
കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എ.കെ. ബാലനാണ് അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലഭിക്കുന്നത്. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തില്‍ രചിച്ചിട്ടുള്ള കവിയാണ്.
Photo Courtesy : Google/ images are subject to copyright