അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ കഴിഞ്ഞ് ശശികല ഇന്ന് ജയില്‍ മോചിതയായി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ കഴിഞ്ഞ് ശശികല ഇന്ന് ജയില്‍ മോചിതയായി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ഇന്ന് ജയില്‍ മോചിതയായി. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തിയതോടെ നിയമനടപടികള്‍ പൂര്‍ത്തിയായി.പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ 10:30ഓടെയാണ് ആശുപത്രിയിലെത്തി ജയില്‍ മോചന ഉത്തരവ് ശശികലയ്ക്ക് കൈമാറിയത്.നിലവില്‍ ബെംഗളൂരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ശശികല.ഈ മാസം 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സ പൂര്‍ത്തിയായതിനു ശേഷമാകും ശശികല ചെന്നൈയിലേക്ക് മടങ്ങുക.

കേസിലെ ശശികലയുടെ കൂട്ടുപ്രതി ഇളവരശിയും കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ശിക്ഷാകാലാവതി ഫെബ്രുവരി ആദ്യം പൂര്‍ത്തിയാകും. 1991- 96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്ബാദിച്ചുവെന്നാണ് ശശികലയ്‌ക്കെതിരെയുള്ള കേസ്.2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എന്‍ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിച്ചത്.

നാല് വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി.ബംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.