ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു.
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വിനോദ് പോള്‍ അറിയിച്ചു. ആദ്യഘട്ടത്തിലുള്ള 30 കോടി പേര്‍ക്കായിരിക്കും കേന്ദ്ര സർക്കാർ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്നുള്ള 30 കോടി ആളുകള്‍ക്ക് വാക്സിന്‍ കുത്തിവയ്ക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കും വാക്സിന്‍ വിതരണം ചെയ്യും. കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക. ഇവര്‍ക്കൊപ്പം കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പോരാളികള്‍ക്കും വാക്സിന്‍ നല്‍കും.
30 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിിക്കുകന്നത്. 29,000 വാക്സിനേഷന്‍ പോയിന്‍റുകളിലൂടെയായിരിക്കും വാക്സിന്‍ വിതരണം. ഈ 30 കോടി ആളുകളുടേയും വാക്സിന്‍ വിതരണ ചെലവ് സര്‍ക്കാര്‍ വഹിക്കും. കോവിഡ് പടരുന്നത് തടയുകയാണ് സര്‍ക്കാറിന്‍റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright