കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം.
കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്ര സംഘം. ഇതിന് പുറമെ പ്രതിരോധം ശക്തമാക്കുകയും സമ്പര്‍ക്ക രോഗികളെ നിരീക്ഷണത്തിലാക്കുകയും വേണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. കേന്ദ്ര സംഘം ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിൻ്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനം കൂടാനാണ് സാധ്യതയെന്നുമാണ് സംഘത്തിൻ്റെ വിലയിരുത്തല്‍
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തില്‍ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയത്തിന്റേത് കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
കേരളത്തില്‍ ഓണാഘോഷത്തിന് പിന്നാലെയാണ് രോഗവ്യാപനത്തില്‍ വലിയ വര്‍ധനയുണ്ടായത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത് പതിന്മടങ്ങായെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രസംഘത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക് കൂട്ടല്‍.
Photo Courtesy : Google/ images are subject to copyright