മത്സ്യതൊഴിലാളികളെ ഇ എം സി സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. കെ വി തോമസ്.
മത്സ്യതൊഴിലാളികളെ ഇ എം സി സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. കെ വി തോമസ് ആരോപിച്ചു. കരാര്‍ റദ്ദാക്കിയെങ്കിലും കരാറിലേക്ക് നയിച്ച സാഹചര്യം ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ തുനിയാതെ ജൂഡിഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണത്തിന് പിണറായി സര്‍കാരിന് ഭയമാണ്. കടലിന്റെ മക്കള്‍ക്ക് വേണ്ടി ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയുടെ വടക്കന്‍ മേഖലാജാഥ കാസര്‍കോട് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ വി തോമസ്. കരാറിനെക്കുറിച്ച് സര്‍കാരിന് അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. സര്‍കാരിൻ്റെ അനുമതിയില്ലാതെ 5,000 കോടി രൂപയുടെ പദ്ധതിക്ക് ഒരു ഉദ്യോഗസ്ഥന്‍ ധാരണാപത്രം ഒപ്പിടുമോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ എം സി സിക്കാരെ കണ്ടതായി മന്ത്രി മേഴ്‌സി കുട്ടിയമ്മ സമ്മതിച്ചിട്ടുണ്ട്. കമ്പനിക്കാരെ കണ്ടോയെന്ന് ഓര്‍മയില്ലായെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്.ഓഖി കാലത്തും, പ്രളയത്തിലും നാശനഷ്ടം സംഭവിച്ച മത്സ്യതൊഴിലാളികള്‍ക്ക് ഇനിയും ധനസഹായം നല്‍കിയിട്ടില്ല.
മത്സ്യതൊഴിലാളികളുടെ കടം പൂര്‍ണമായി എഴുതി തള്ളുമെന്ന് പറഞ്ഞെങ്കിലും ഇനിയും നടപ്പിലായില്ല. തീരദേശ മല്‍സ്യതൊഴിലാളികള്‍ ഒന്നടങ്കം സര്‍കാര്‍ വഞ്ചനക്കെതിരെ തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കുമെന്നും കെ വി തോമസ് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright