കൊടകര കുഴൽപ്പണക്കേസ്, ധർമ്മരാജനെ ഫോണില്‍ വിളിച്ചിരുന്നെവെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും
കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജനെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനും ഡ്രൈവർ ലിബീഷും അന്വേഷണ ഉദ്യോഗസ്ഥന്മാരോട് സമ്മതിച്ചു. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് വിളിച്ചതെന്നുമാണ് ഇരുവരും മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
കേസുമായി മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകന് ബന്ധമുണ്ടെന്ന കാര്യം പുറത്തുവരുന്നുണ്ട്. കവർച്ചാപണത്തിൽ നിന്ന് പങ്ക് പറ്റിയെന്ന് സംശയിക്കുന്ന രജിലിനെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയാണ്.
Photo Courtesy : Google/ images are subject to copyright