ഉക്രൈന്‍ സൈന്യത്തിന് ബ്രിട്ടൻറെ വമ്പന്‍ സഹായവാഗ്ദാനം
റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കാനിരിക്കെ ഉക്രൈന്‍ സൈന്യത്തിന് വമ്പന്‍ സഹായം വാഗ്ദനം ചെയ്ത് ബ്രിട്ടന്‍. 6,000 മിസൈലുകളും 25 മില്യണ്‍ പൗണ്ടും (33 ദശലക്ഷം ഡോളര്‍) സാമ്പത്തിക സഹായമായി അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഉക്രൈന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ലണ്ടന്റെ ഉദ്ദേശ്യം പ്രധാനമന്ത്രി വിശദീകരിക്കുമെന്നും ഓഫിസ് അറിയിച്ചു. ‘റഷ്യ ഉക്രൈനിലെ പട്ടണങ്ങളെയും നഗരങ്ങളെയും തട്ടിയെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് നോക്കി നില്‍ക്കാനാവില്ല. അവരോടൊപ്പം നില്‍ക്കുകയുമില്ല’ ജോണ്‍സണ്‍ പറഞ്ഞു. 4,000ത്തിലധികം ആയുധങ്ങള്‍ ബ്രിട്ടന്‍ ഇതിനകം ഉക്രൈന് നല്‍കിയിട്ടുണ്ട്. പുതിയ 25 മില്യണ്‍ പൗണ്ടിന്റെ ധനസഹായം ഉക്രേനിയന്‍ സൈനികര്‍, പൈലറ്റുമാര്‍, പൊലിസ് എന്നിവരുടെ ശമ്പളം നല്‍കാനും രാജ്യത്തെ സായുധ സേനക്ക് ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona