മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി
മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വേലൂരില്‍ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. വേലൂര്‍ ജില്ലയിലെ കാട്‌പാടിയില്‍ രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിയെയാണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തതായും മറ്റൊരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു. മാര്‍ച്ച് 17ന് രാത്രി ഒരു മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. സിനിമ കണ്ട് മടങ്ങിയ യുവതിയും, സുഹൃത്തും ഒരു ഷെയര്‍ ഓട്ടോയില്‍ കയറുകയായിരുന്നു.
പ്രതികളായ അഞ്ചംഗ സംഘവും ഈ ഓട്ടോയിൽ ഉണ്ടായിരുന്നു.യുവതിയെയും സുഹൃത്തിനെയും പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് സംഘം കൊണ്ടുപോയി. തുടര്‍ന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും 40,000 രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ വേലൂര്‍ ജില്ല കലക്‌ടര്‍ ഓഫിസിന് മുന്നില്‍ പണം പങ്കുവയ്‌ക്കുന്നതിന്‍റെ പേരില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ ഇവരെ സത്വാചാരി പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.മെഡിക്കല്‍ വിദ്യാർത്ഥിനി പരാതി നല്‍കുന്നതിന് ആദ്യം മടിച്ചെങ്കിലും പിന്നീട് മാര്‍ച്ച് 22ന് വേലൂര്‍ പൊലീസ് സൂപ്രണ്ട് ഓഫിസില്‍ പരാതി നല്‍കി.
എസ് പി എസ്. രാജേഷ് കണ്ണന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നാല് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഘത്തിലെ അഞ്ചാമനെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona