ഗിനിയില്‍ തടവില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരുടെ മോചനത്തിന് സാധ്യത തെളിയുന്നു
ഗിനിയില്‍ തടവില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെട്ട നാവികരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം വീണ്ടും ശക്തമായി. കരയിലെ പ്രത്യേക തടവുകേന്ദ്രത്തിലേക്കു മാറ്റിയ 15 പേരെ സൈനിക വാഹനത്തില്‍ കപ്പലിലെത്തിച്ചു. എന്‍ജിന്‍ കേടായതിനാല്‍ കപ്പല്‍ കെട്ടിവലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കമെന്ന് കപ്പലിലെ ജീവനക്കാര്‍ പറയുന്നു. നാവികസേന കസ്റ്റഡിയിലെടുത്ത മലയാളികളായ വിജിത്. വി.നായര്‍, മില്‍ട്ടന്‍ ഡിക്കോത്ത് അടക്കം 15 പേരെ ഗിനിയുടെ തലസ്ഥാനമായ മലാബോയില്‍ തടവു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കപ്പലിലെ 26 ഇന്ത്യന്‍ ജീവനക്കാരുടെയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തെന്നാണു സൂചന.ഗിനി നാവികസേനയുടെ കനത്ത കാവലിലാണിവര്‍. നേരത്തേ തടവിലാക്കിയ ചീഫ് ഓഫീസര്‍ സനു ജോസിനെ തിരികെ കപ്പലില്‍ എത്തിച്ചിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona