കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ബിജേഷിന്റെ നിർണ്ണായകമൊഴി

കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ബിജേഷിന്റെ  നിർണ്ണായകമൊഴി

അനുമോളുടെ കൊലപാതകത്തിൽ അറസ്റ്റിലായ ഭർത്താവ് ബിജേഷിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. മദ്യപിച്ചെത്തി ബിജേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇതിനെതിരെ അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് ബിജേഷ് പോലീസിനോട് വെളിപ്പെടുത്തി. കേസിൽ ഒളിവിലായിരുന്ന ബിജേഷ് കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് പിടിയിലായത്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ പിറ്റേദിവസം അനുമോൾ സ്കൂളിൽ എത്തിയില്ലന്ന് മാത്രമല്ല ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അനുമോളുടെ വീട്ടുകാരോട് അനുമോൾ മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അറിയിച്ചു. മകളെത്തിരക്കി വീട്ടിൽ എത്തിയപ്പോൾ അസഹ്യമായ ദുർഗ്ഗന്ധം വരുകയും തുടർന്നുള്ള അന്വേഷണത്തിൽ കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം ലഭിക്കുകയുമായിരുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.