കേരളത്തിൽ നിപ്പ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പവാർ
കേരളത്തില്‍ നിപ്പ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പവാര്‍. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ആശങ്കയുടെ നാളുകള്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുതിയ നിപ കേസുകളോന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചിരുന്നു. ഇന്നലെ ലഭിച്ച 27 പരിശോധനാഫലങ്ങളും നെഗറ്റീവായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. 21 ദിവസം ഐസൊലേഷനിലുള്ളവര്‍ അതില്‍ തന്നെ തുടരണം. കൃത്യമായി എല്ലാവരും മാസ്‌ക് ധരിക്കണം. സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 981 പേരാണ് ഉളളതെന്നും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright