കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറന്നു
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറന്നു. പത്തു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നത്.വിദ്യാലയങ്ങള്‍ പ്രൊട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശങ്ങളുമുണ്ട്.വിദ്യര്‍ത്ഥികളുംഅധ്യാപകരും നിര്‍ബന്ധമായും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനമാണ് അനുവദിച്ചിരിക്കുന്നത്. പൊതുയിടങ്ങളിലെ ആള്‍ക്കൂട്ടനിയന്ത്രണം തുടരും. വിദ്യാലയങ്ങളുടെ പ്രവേശനകവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വയ്ക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈനായി തുടരണം. എന്നാല്‍ ആള്‍കൂട്ടത്തിനെ നിയന്ത്രിക്കുന്നതില്‍ ഇതുവരെ ഇളവുകള്‍ പ്രഖ്യാപിച്ചട്ടില്ല.
ഇക്കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷമേ ആള്‍ക്കൂട്ടനിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളു. അവസാനമായി ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ് 377 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്കായി അയച്ചത്. 915 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുട്ടിക്ക് ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright