പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടി: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കം പ്രകൃതി സൃഷ്ടിയാണെങ്കില്‍ ഇത്തവണത്തെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ട് സംഭവിച്ചതാണ്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് കൊണ്ടാണ് പ്രശ്നമുണ്ടായത്.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കെഎസ്ഇബിയും സർക്കാരും ഗൗനിച്ചില്ല. ലാഭക്കൊതിയന്മാരായ വൈദ്യുതി ബോർഡിന് ജലവിഭവ മന്ത്രിമാരുടെ തർക്കം മൂലം ഇടുക്കി – ചെറുതോണി അണക്കെട്ട് തുറക്കാൻ വൈകി. ആളിയാർ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതു ചാലക്കുടിയെ ബാധിച്ചു. സംയോജിത ജലനിയന്ത്രണ ബോർഡ് അധ്യക്ഷസ്ഥാനം ഇപ്പോൾ കേരളത്തിനാണ്. അതിനാൽ തന്നെ അണക്കെട്ട് തുറക്കരുതെന്ന് ആവശ്യപ്പെടാമായിരുന്നു. മാധ്യമങ്ങൾക്കായി അണക്കെട്ട് തുറക്കാനാകില്ലെന്നായിരുന്നു മണിയുടെ നിലപാട്. 2397 അടി പിന്നിട്ടാൽ ട്രയൽ റണ്‍ നടത്തുമെന്ന ഉറപ്പ് മന്ത്രി എം.എം. മണി പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
Photo Courtesy : Google/ images are subject to copyright