ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് ആര്‍. ബാലകൃഷ്ണപ്പിള്ള

ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് ആര്‍. ബാലകൃഷ്ണപ്പിള്ള

balakrishnaതിരുവനന്തപുരം: താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള. തനിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും ക്രൈസ്തവരെപ്പോലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീങ്ങള്‍ ദിവസം അഞ്ച് പ്രാവശ്യം നിസ്‌ക്കരിക്കുന്നുവെന്നും ക്രിസ്ത്യാനികള്‍ ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുന്നുണ്ടെന്നും എത്ര പുരുഷന്മാര്‍ അമ്പലത്തില്‍ പോകാറുണ്ടെന്നാണ് താന്‍ ചോദിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്തു ചെന്നാല്‍ പട്ടിയുടെ കുര കാരണം ഉറങ്ങാന്‍ കഴിയില്ലെന്ന തന്റെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസ്താവനയില്‍ മാപ്പപേക്ഷയുമായി മകന്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. തന്റെ പിതാവ് അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

വാര്‍ത്തയുടെ ന്യായാന്യായങ്ങളിലേക്ക് താന്‍ കടക്കുന്നില്ലെന്നും ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശം ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേല്‍പ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ എം.എല്‍.എ എന്ന നിലയിലും അംഗമെന്ന നിലയിലും എല്ലാറ്റിനുമുപരി മകനെന്ന നിലയിലും തന്റെ ക്ഷമാപണം ഏവരും സ്വീകരിക്കണമെന്നും ഗണേഷ് അറിയിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.