പാകിസ്ഥാനു വൻതിരിച്ചടി കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ ആരുമില്ല.
കശ്മീർ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കാൻ യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ തയ്യാറായില്ല. കശ്മീർ വിഷയത്തിൽ പാകിസ്താന് ഇതൊരു തിരിച്ചടിയാണ്. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണ അറിയിച്ചത് റഷ്യയാണ്.
മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു ഇത് പാകിസ്താന് വലിയ തിരിച്ചടിയായിരുന്നു.
ഇതുകൂടാതെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളും ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടിലായിരുന്നു അവരും.
Photo Courtesy : Google/ images are subject to copyright